Tuesday, July 26, 2016

അവൾ (കവിത)


എന്റെ കലാലയജീവിതത്തിനിടയിൽ എഴുതിയ ഒരു കവിത..
(1998 എഴുതിയതാണെന്നാണെന്റെ ഓർമ്മ.. )

ആരെന്നറിയില്ല എന്തെന്നറിയില്ല
ഒന്നറിയാം അവൾ സുന്ദരിയാ
എന്താണു പേരെന്ന് ചോദിക്കാനയിട്ട്
എന്നേക്കൊണ്ടായില്ല ഇന്നേവരേ

നെറ്റിയിലുള്ളൊരു ചന്ദനവും
ചുണ്ടിൽ വിരിയും പുഞ്ചിരിയും
മുടിയിലൊളിക്കും തുളസിക്കതിരും
ഏഴഴകെകി അവൾക്കെപ്പോഴും

കാണുമ്പോഴെല്ലാം അവൾ ചിരിക്കും
കൂടെ ചിരിക്കും അറിയാതെ ഞാൻ
അവളുമായ് ജീവിത സ്വപ്നങ്ങൾ കെട്ടി
അവളോടൊരു വാക്ക് പറഞ്ഞിടാതെ

പിന്നീട് കണ്ടപ്പോൾ അവളെന്നോട് ചോദിച്ചു
എന്താണു സോദരാ നിന്റെ പേര്‌?
അവളുടെ പേര്‌ ചോദിക്കും മുൻപവൾ
നീട്ടി എനിക്കൊരു വിവാഹ പത്രം

വൈകി ക്ഷണിച്ചതിൽ  ക്ഷമിക്കുക, എങ്കിലും
നാളെ വരണമെൻ വിവാഹത്തിനായ്






Sunday, July 3, 2016

കോപ്പിയടി...


ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാലിലെ മിഡ് ടേം പരീക്ഷാകാലം...

പാഠപുസ്തകത്തിന്റെ പുതുമണം പോലും മാറാതെ കൊണ്ടു നടക്കുന്ന സുഹൃത്ത് അത്യവിശ്യം പാഠപുസ്തകം തുറക്കുന്ന എന്നോടും ,
 മറിച്ച് മറിച്ച് പുതുമണവും, മിനുമിനുപ്പും പോയ പുസ്തക്ങ്ങളുള്ള സ്കൂളിലെ പഠിപ്പിസ്റ്റുകളായ സുഹൃത്തുക്കളോടും ചില ഉപദേശങ്ങൾ...
വെറുതേ സമയം കളയാതെ ഈ ചോദ്യത്തിന്‌ ഉത്തരം അറിയോ എങ്കിൽ പറഞ്ഞുതാ എന്ന് പറഞ്ഞ് ഒരു പേപ്പർ നീട്ടി.
ഞങ്ങൾ ഇരുന്ന് എല്ലാത്തിനും ഉത്തരം കണ്ടെത്തി.
അത്ഭുതമെന്നു പറയട്ടേ അവൻ എഴുതി കൊണ്ടു വന്ന എല്ലാ ചോദ്യങ്ങളും ചോദിച്ചു.

സ്കൂളിന്റെ അടുത്ത വീടായതിനാൽ സുഹൃത്തുക്കൾ ഉച്ചക്ക് ഭക്ഷണം കഴിക്കാനും, പഠിക്കാനും എന്റെ വീട്ടിൽ ഒത്തുകൂടും...
അടുത്ത പരീക്ഷയുടെ ചോദ്യങ്ങൾ അവൻ കൊണ്ടു വന്നപ്പോൾ ഞങ്ങൾ ഞെട്ടി..
അത് ചോദ്യപേപ്പർ തന്നെയായിരുന്നു...
“ഡാ ഇതെവ്ട്ന്നാ കിട്ട്യേ..” പേടിയോടും അത്ഭുതത്തോടും ചോദിച്ചു
“അതൊക്കെ പിന്നെ പറയാ.. നിങ്ങൾ ഉത്തരം പറയ്..”
ഞങ്ങൾ തകൃതിയായി ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതിനിടയിൽ മറ്റൊരു സുഹൃത്ത് വന്നു..
പിന്നെ കൂട്ടുകാർ കൂടി..
അവസാനം വന്നവർക്ക് ചോദ്യങ്ങളൊ ഉത്തരങ്ങളോ മനസ്സിലാക്കാൻ ആയില്ല.
അവരിലാരോ ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞു.
ഇതൊന്നും അറിയാതെ പരീക്ഷാ ഹാളിലെത്തിയ ഞങ്ങളെ ഹെഡ്മാസ്റ്റർ വിളിപ്പിച്ചു...
എന്റെ വീട്ടിലായതിനാൽ ആദ്യം വിളിപ്പിച്ചത് എന്നെ ആയിരുന്നു...
എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള പ്രതിസന്ധികൾ ഉള്ളതിനാൽ...
ഞങ്ങൾ അങ്ങിനെ ചെയ്യുമോ?
ഞങ്ങൾക്ക് മിഡ് ടേം പരീക്ഷയിൽ ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ?
എന്നൊക്കെ ചോദിച്ചിട്ടും ഹെഡ് മാഷ് വിശ്വസിക്കുന്നില്ല പിന്നെ ഒന്നും നോക്കിയില്ല
ഞങ്ങൾ കുറ്റം ഏറ്റെടുത്തു...
എവിടെ നിന്നു കിട്ടി, എങ്ങിനെ കിട്ടി എന്നറിയാനുള്ള ചോദ്യം ചെയ്യലുകൾ...
അവസാനം..
എല്ലാ വർഷവും കിട്ടിയിരുന്ന പ്രിന്റിങ്ങ് ജോലിയിൽ നിന്ന് സുഹൃത്തിന്റെ പ്രസ്സിനെ ഒഴിവാക്കി...
പഠിച്ച് എഴുതി വാങ്ങിയ മാർക്കെല്ലാം കോപ്പിയടിച്ചു വാങ്ങിയയതാണെന്ന് അവർ വിധിയെഴുതി...

പ്രിയ സുഹൃത്തുക്കൾ അനിൽ,ദിനൻ,വികാസ്,ഡെൻസൻ,നന്ദൻ പിന്നെ അനൂപ്,പ്രശാന്ത് എന്നിവർക്കായ് സമർപ്പിക്കുന്നു.