Friday, October 19, 2012

ഞാനും ദൈവവും തമ്മില്‍...

"ദൈവമേ എന്തു ചെയ്യും ... "

മനസില്‍ ഒരുപാടുവട്ടം ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

അമ്മയോട്‌ പറഞ്ഞാല്‍
"നിന്നോട്‌ അപ്പ്ഴേ പറഞ്ഞതല്ലേ...ഇതിനൊന്നും പോണ്ടാന്ന്‌..ഇണ്ടായിരുന്ന ജോലീം കളഞ്ഞ്‌...ഇനി എന്തുചെയ്യാനാ.."

ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട.. അനിയനോടുപറഞ്ഞാല്‍

"ആഹാ...ഇനി പറഞ്ഞിട്ടെന്താ...എനിക്കപ്പഴേതോനിയിരുന്നു..ഇതിങ്ങനെയൊക്കെയേ ആകൂന്ന്‌..ആലോചിച്ച്‌ എന്താന്നെച്ചാ ചെയ്യ്‌.. "

അമ്മ അങ്ങിനെയൊക്കെ പറഞ്ഞാലും വീണ്ടും വിളിച്ച്‌ പറയും
"മോനേ..പോയത്‌ പോട്ടേ...നീ ഇങ്ങട്ട്‌ പോരേ...ജീവിക്കാന്‍ വകയില്ലാത്തോരൊന്ന്ല്ലല്ലോ ഇമ്മള്‌.. "

അമ്മ എപ്പോഴും അങ്ങിനെയാ ആദ്യം ദേഷ്യപ്പെടുമെങ്കിലും പിന്നീട്‌ സമാധാനിപ്പിക്കും.

നാട്ടില്‍ കുറച്ച്‌ പൊതു പ്രവര്‍ത്തനവും ചെറിയ ഒരു ജോലിയുമായി നടന്നിരുന്ന സമയം ചില ദിവസങ്ങളില്‍ വൈകീട്ട്‌ വരുംബോള്‍ ഞാനെന്തെങ്കിലും വാങ്ങും അമ്മക്ക്‌...
ഞങ്ങളുടെ ചെറുപ്പത്തില്‍ അമ്മ പുറത്തു പോയി വരുന്ന സമയത്ത് എന്തെങ്കിലും വാങ്ങുമായിരുന്നു.

കൊടുത്തപ്പോള്‍ പതിവിലും വിപരീതമായി അമ്മ പറഞ്ഞു..
 "അമ്മക്ക്‌ വയ്യെടാ..ന്നാലും മോന്‍ കൊണ്ടന്നതല്ലേ..കുറച്ചു കഴിക്കാം.. "

"എന്തേ അമ്മേ വയ്യായ..ഡോക്ടറുടെ അട്ത്ത്‌ പോണോ..?"

ഇന്നു വരെ അമ്മ വയ്യ എന്ന്‌ പറഞ്ഞ്‌ കേട്ടിട്ടില്ല.
പക്ഷേ അമ്മക്ക്‌ അസുഖമുണ്ടോ എന്ന്‌ ഞാനും തിരക്കിയിട്ടില്ല.

 "ഒന്നൂം ഇല്ല്യാ,,രണ്ടീസായി സുഖല്യായ്മ തൊട്ങ്ങീട്ട്‌.. അത്‌ മാറിക്കോളും.. "
പിന്നെ ഞാനൊന്നും ചോദിച്ചില്ല.

അന്നൊക്കെ എന്നും രാത്രി ടി വി കണ്ട്‌ ഉറങ്ങും പിന്നെ അമ്മ വന്ന്‌ ലൈറ്റു ടിവീം ഓഫാക്കും അന്നും ഞാനെപ്പോഴാ ഉറങ്ങിയത്‌ എന്നറിയില്ല. 

അമ്മവിളിക്കുന്നത്‌ കേട്ടാണ്‌ എഴുന്നേറ്റത്‌...സമയം നോക്കിയപ്പോള്‍ മൂന്നു മണി.. തോനിയതാവും എന്നു കരുതി ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍
"മോനേ...മോനേ.." 
അമ്മയുടെ വിളികേട്ടപ്പോള്‍ ഓടി അടുത്ത്‌ ചെന്നു.
"മോനേ .. അമ്മക്ക്‌ തീരെ വയ്യെടാ.."
എന്തു ചെയ്യണം എന്നറിയാതെ കുറച്ചു നിമിഷം. 
വേഗം സുഹൃത്തിനെ വിളിച്ചു അവന്‍ കാറുമായി എത്തി.
ഞങ്ങള്‍ രണ്ടുപേരും കൂടി അമ്മയുമായി ഹോസ്പിറ്റലില്‍..

"അവിടെ പോയി ഈ ബില്ല്‌ അടക്കൂ.." നേഴ്സിണ്റ്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി ഞാന്‍ പകച്ചു നിന്നു. 
 എന്റെ കയ്യിൽ ഉള്ളത്ത്‌ കുറച്ചു പണം മാത്രം ആദ്യമായി ഒറ്റക്ക്‌ ഒരു പ്രശനത്തെ അഭിമുഖീകരിക്കുന്നു.
ഇന്നു വരെ ഒന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല എല്ലാം അമ്മ നോക്കും.
അഛന്‍ മരിച്ചതിനുശേഷം ആരും അമ്മയുടെ സുഖവിവരം അന്വേഷിച്ചുകാണില്ല.

സുഹൃത്ത്‌ എന്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി അടച്ചു.
പ്രീഡിഗ്രിക്കിടയില്‍ പഠനം നിര്‍ത്തി പണിക്കുപോയി തുടങ്ങിയവന്‍..
ഞാനോ അതിനു ശേഷം എന്തെല്ലാം പഠിച്ചു..
ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ അങ്ങിനെ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട്‌ എക്സികൂട്ടീവ്‌ പറയാന്‍ നല്ല സുഖമുണ്ട്‌..
പക്ഷേ ഗുണമില്ല.

"നീ കാര്യം പറഞ്ഞപ്പോഴെ കുറച്ചു കശ്‌ കയ്യീവെച്ചു..നീ മറക്കുന്നറിയാം.."

അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ മൂളി.
"വീട്‌ പണിക്ക്‌ സിമണ്റ്റ്‌ വാങ്ങാനുള്ള കാശാ..കുഴപ്പല്യാ..ഞാനഡ്ജസ്റ്റ്‌ ചെയ്‌തോളാ.."

അവനോട്‌ മനസ്സില്‍ തോനിയ ബഹുമാനം..
നന്ദിയേക്കാള്‍ ഉയര്‍ന്ന വികാരമായ്‌ നിറഞ്ഞു.

ഇങ്ങനെ പലപ്പോഴായി പലരുടെ രൂപത്തില്‍ ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്‌.

വിദേശത്തുള്ള അനിയനെ വിളിച്ചു പറഞ്ഞു.
"ഇപ്പോ എങ്ങ്നിണ്ട്‌.. "
"കൊഴപ്പല്യാന്നാ ഡോക്ടര്‍ പറഞ്ഞേ.. "
"കാശുണ്ടല്ലോ ലേ.... " 
ഇല്ല എന്നു പറയാന്‍ തോനിയില്ല

ഒരു മാസം അമ്മ ആശുപത്രിയില്‍ കിടന്നു. അമ്മയുടെ കൂടെ ഞാനും,ഇടക്ക്‌ വീട്ടില്‍ പോകും അടിച്ചു വൃത്തിയാക്കി വരും.
ഓഫീസില്‍ ചെയ്ത്ത പ്രൊഗ്രാമുകളുടെ ലിസ്റ്റ്‌ എടുത്തു നൂറിലധികം വരും..
ഒന്നിനും  കാശ് കിട്ടിയിട്ടില്ല ... 
ചോദിച്ചാലോ‌ ... വേണ്ട...  മനസ്സ് ഉടക്കി ...

 പണം എങ്ങിനെ കണ്ടെത്തും... 
പക്ഷേ അമ്മ ചെക്ക്‌ ഉപ്പിട്ടു തന്നു പണമെടുത്ത്‌ ബില്ല്‌ അടക്കാന്‍ ചെന്നു
"എന്താ ഇവടെ.. " 
നോക്കിയപ്പോള്‍ എക്കൌണ്ട്സ്‌ മാനേജര്‍

"അമ്മയെ അഡ്മിറ്റ്‌ ചെയ്തിരുന്നു..ഡിസ്ചാര്‍ജ്‌ ആയി..ബില്ല്‌ അടക്കാന്‍ വന്നതാ.."

ഇതു കേട്ടപ്പോള്‍ അദ്ദ്യേഹം എന്നെ അകത്തേക്ക്‌ വിളിച്ചു.
ബില്ലില്‍ എഴുതി ഡിസ്കൌണ്ട്‌ ഇരുപത്തഞ്ച്‌ ശതമാനം. 
ഒന്നും ചോദിക്കാതെ അദ്ദേഹം ചെയ്ത ഉപകാരത്തിന്‌ നന്ദി പറയാനൊരുങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു
"എത്ര തവണ ഇവിടെ ടാലി ശരിയാക്കി പൈസവാങ്ങാതെ പോയിട്ട്ണ്ട്‌..ഇത്‌ അതില്‍ക്ക്‌ വരവ്‌ വെച്ചിരിക്കണു.."

ടാലിയാണ് അവർ ഉപയോഗിക്കുന്നത്‌.
പലപ്പോഴും ഓഫീസിലേക്കു പോകുംബോഴോ തിരികെ വരുംബോഴോ..
അവര്‍ വിളിക്കുകയാണെങ്കില്‍ അവിടെ ചെന്ന്‌ ശരിയാക്കുമായിരുന്നു.

ദൈവം വീണ്ടും മുന്നില്‍..

മനസ്സ്‌ അത്രക്ക്‌ വിഷമിച്ചിരുന്നു അമ്മയുടെ കയ്യില്‍ നിന്ന്‌ ചെക്ക്‌ ഒപ്പിട്ട്‌ വാങ്ങുംബോള്‍..
 എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ എന്ന്‌ ഓര്‍ത്ത്‌.
നാട്ടില്‍ നിന്നാല്‍ ഇനി രക്ഷയില്ല.
ഇവിടെ എനിക്ക്‌ മാറാന്‍ കഴിയില്ല..
എന്റെ ചിന്തകള്‍ മനസിലാക്കിയാകണം അമ്മ പറഞ്ഞു..
"എന്നെ നോക്കി നിന്ന്‌ മോണ്റ്റെ ഭാവി കളയണ്ടാ..ഇപ്പോ എനിക്ക്‌ കൊഴപ്പല്യാ..ഇവ്‌ടെ നിന്നാ നീ ശര്യാവില്ല്യാ.. "

അവസാനം ഞാന്‍ പ്രവാസിയകാന്‍ തീരുമാനിച്ചു.
കുറച്ച്‌ കാലം ജോലിചെയ്തു..
പിന്നേ സഹപ്രവര്‍ത്തകരോടൊപ്പം ബിസ്സിനസ്സ്‌ തുടങ്ങി..
ചെറിയ മുടക്കുമുതല്‍..
രാപ്പകലില്ലാതെ പണിയെടുത്ത്‌ ഞങ്ങള്‍ ടോപ്പ്‌ ഫൈവ്‌ സോഫ്റ്റ്‌വെയര്‍ സെയിൽസ് പാര്‍ട്ട്‌ണര്‍ മാരില്‍ ഒന്നായി മാറി.

എവിടെയാണ്‌ പിഴവ്‌ പറ്റിയത്‌..
അറിയില്ല..
വേലിതന്നെ വിളവ്‌ തിന്നുന്നത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല...
ചതിവു പറ്റിയിരിക്കുന്നു...
പതുക്കെ പിന്‍മാറുകതന്നെ ഒരു ജോലി ശരിപ്പേടുത്തണം.

പുതിയ തീരുമാനമെടുപ്പിന്റെ മുൻപായി ക്ഷേത്ര ദര്‍ശനം നടത്തി.

 "ശംബോ മഹാദേവാ.." 
ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ശിവക്ഷേത്രമാണ്‌.
ദര്‍ശനത്തിനുശേഷം പ്രസാധമായ്‌ കിട്ടിയ പൂരിയും കറിയും ലഡൂവും കയ്യില്‍ പിടിച്ച്‌ ക്രീക്കിനടുത്തുള്ള ബഞ്ചില്‍ ഇരുന്നു.

"ഹലോ...എന്താ വര്‍ത്താനം.." 
എന്ന ചോദ്യം കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോള്‍ പഴയ ഒരു സഹപ്രവര്‍ത്തകന്‍.
"അല്ലാ.. ഇതാരാ... എന്നാ വന്നേ..നാട്ടിലെ ബിസ്സിനെസ്സ്‌ ഒക്കെ.. "

"നന്നായി പോണൂ..ഇങ്ങളെ ..എങ്ങനെ... "

"കുറച്ച്‌ പ്രശനത്തിലാ...എന്താ വേണ്ടേ എന്നറിയാതെ നില്‍ക്കുകയാ.."
വിഷമത്തോടെ പറഞ്ഞു.

"ഇക്ക്‌ കേട്ടപ്പഴേ.. തോന്നീര്‍ന്ന്‌.... ഇയ്യാല്ലാണ്ട്‌.. ഓരെക്കൂടെ ബിസ്സിനസ്സ്‌ ചെയ്യോ... "

"ഊം.." 
കുറ്റപ്പെടുത്തല്‍ ഇതെല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്‌.
പലരും കൂട്ടു കച്ചവടം വേണ്ടാ എന്നു പറഞ്ഞിരുന്നു കേട്ടില്ല.

"പോയത്‌ പോട്ടെ..ഇനി എന്താ പ്ളാന്‍.. "

"നാട്ടീപോണം...അവടെ എന്തെങ്കിലും ജോലി നോക്കണം..ഇനി ഇങ്ങോട്ടില്ല...അത്രതന്നെ... "

"നിന്നെ.. എനിക്ക്‌ വിശ്വാസാ..ഞാനിവടെ വന്നത്‌ ഒരു ബിസ്സ്സിനസ്സ്‌ പ്ളാനുമായിട്ടാ...ഇപ്പോ ഒരു ചെറിയമാറ്റം വരുത്തിയാലോ എന്നാലോചിക്കുകയാ.. "

അവന്‍ പറഞ്ഞ അശയം ഇഷ്ടപ്പെട്ടു. എവിടെ ആയാലും പണിയെടുക്കണം പിന്നെ ഒരു സുഹൃത്തിനോടൊപ്പമായാല്‍ എന്താ..

 ആലോചനക്കിടയില്‍ അവന്‍ വീണ്ടും പറഞ്ഞു
"ഞാനെതായാലും അടുത്ത ദിവസം തിരിച്ചു പോവാ.. നാട്ടിലെത്തി വിളിക്ക്‌..ഇമ്മക്ക്‌ വിശദായി സംസാരിച്ച്‌ തീരുമാനിക്കാം.. . "

വീണ്ടും ദൈവം ഒരു സുഹൃത്തിന്റെ രൂപത്തില്‍ മുന്നില്‍.

രാപ്പകലില്ലാതെ പണിയെടുത്ത്‌ ഉയര്‍ത്തികൊണ്ടു വന്ന സ്ഥാപനത്തിൽ നിന്ന്‌..
വെറും കയ്യോടെ പടിയിറങ്ങി...
ഇത്രയും നാളത്തെ പ്രവാസ ജീവിതത്തില്‍ നേടിയതില്‍ ചിലത്‌ നഷ്ടപ്പെടുത്തി വീണ്ടും നാട്ടിലേക്ക്‌..

 നാട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പ്രതിക്ഷിച്ചപോലെ തന്നെ അമ്മയും അനിയനും. 
എല്ലാം കേട്ട്‌ മറുപടി പറയാനില്ലാതെ കുറച്ചു നിമിഷം

സുഹൃത്ത്‌ പറഞ്ഞതു പോലെ അവനെ വിളിച്ച്‌ വീട്ടിലേക്ക്‌ പോകാന്‍ തയ്യാറായി. 
ഒരു പുതിയ തുടക്കം
അമ്മയോട്‌ യാത്ര പറഞ്ഞിറങ്ങുംബോള്‍ എടിഎം കാര്‍ഡ്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു

"മോണ്റ്റെ കയ്യീ കാശുണ്ടോ...എല്ലെങ്കീ ഇതീന്നെടുത്തോ.."
നിരസിക്കാനാവുമായിരുന്നില്ല.
അതും
 വാങ്ങി നടന്നപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു.

"എന്നാ ഇവന്‍ നന്നായി കാണുക എന്റെ ഭഗവാനേ...!!!"

Thursday, October 4, 2012

ഒരു കഥയും ഞ സ ഉ (ഞാനും സനാഫും.. ഉണ്ണിക്കുട്ടന്നും )

വീണ്ടും അവളുടെ മെസ്സേജ്‌ ...
"എന്തുപറയുന്നു.. "എന്തു മറുപടി പറയണം എന്നറിയാതെ അയാള്‍ കീബേഡില്‍ വരലമര്‍ത്തി..
 കഴിഞ്ഞ മെസ്സേജിനു എഴുതിയ മറുപടി എടുത്തു നേക്കി .. ഇതു തന്നെയല്ലേ കുറച്ചു മുന്‍പേ ചോദിച്ചത്‌..ചോദിച്ചാലൊ..? വീണ്ടും മനസ്‌ ഉടക്കി.. വേണ്ടമറുപടി അയച്ചു
"സുഖമായിരിക്കുന്നു....എന്താ വിശേഷം... ?"
മറുപടി വേഗം കിട്ടി  "സുഖം.. "
അടുത്ത ദിവസവും അയാള്‍ ഓണ്‍ലൈനില്‍ എത്തി...പതിവുപോലെ അവള്‍..ചോദ്യങ്ങള്‍ ..ഉത്തരങ്ങള്‍...പതുക്കെ പതുക്കെ ചോദ്യത്തിനും ഉത്തരത്തിനുമിടയിലെ സമയ ദൈര്‍ഘ്യം കുറഞ്ഞു വന്നു.

നേരില്‍കാണാതെആരെന്നറിയാതെ..എന്തെന്നറിയാതെ..മനസില്‍..എവിടെയോ..സൌഹൃദത്തിനുമപ്പുറത്ത്‌..ഒരടുപ്പം...
 പതിവുപോലെ അയാള്‍ ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ അവളുടെ ഒരു മെയില്‍
 "നാളെ കാലത്ത്‌ ഞാന്‍ ഗുരുവായൂറ്‍ ക്ഷേത്രത്തില്‍ വരുന്നുണ്ട്‌.. വരുമോ.. ? മേല്‍പത്തൂറ്‍ ഓഡിറ്റോറിയത്തില്‍ ഞാനുണ്ടാകും..? വരുമെന്നു പ്രതീക്ഷിക്കുന്നു. - ഗായത്രി"
മനസ്സില്‍ നിറയുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനായില്ലെങ്ങിലും അയാള്‍ക്ക്‌ പോകാതിരിക്കാനായില്ല.
ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്ന്‌ കാണാത്ത ഒരാളെ എങ്ങിനെ തിരയും..എന്ന്‌ ചിന്തിച്ചു നിന്നു.
"വരുമെന്ന്‌ കരുതിയതല്ല..സന്തോഷായി.."എന്ന്‌ പറഞ്ഞ്‌ തണ്റ്റെ മുന്നിലേക്ക്‌ എത്തിയ പെണ്‍കുട്ടിയെ അയാള്‍ അത്ഭുതത്തോടെ നോക്കി.
നവ വധുവിനെപ്പോലെ അണിഞ്ഞൊരിങ്ങിയ അവളോട്‌ ഒന്നും പറയാനാവാതെ അയാള്‍ നിന്നു. "ഞാന്‍ ഒരുപാട്‌ ആഗ്രഹിച്ച ദിവസാ" അവള്‍ പറഞ്ഞപ്പോള്‍പെട്ടന്ന്‌ അയാള്‍ പറഞ്ഞു
"ഞാനും.. "
"അതേയോ...ഞാനൊരുപാട്‌ തവണപറയണം എന്നു കരുതിയീട്ടും പറയാതിരുന്ന ഒരു രഹസ്യം പറയാനാ..കാണണംന്ന്‌ പറഞ്ഞേ.. "
അവള്‍ പറഞ്ഞുതുടങ്ങി,ഇനി അവള്‍ തന്നെ പറയട്ടെ അയാള്‍ ശ്രോതാവായി.
 "ഞാനൊരാളെ പരിചയപ്പെടുത്താന്‍ മറന്നു..ഇത്‌ ശ്രീജിത്ത്‌.."
 അവള്‍ പറഞ്ഞപ്പോഴാണ്‌ അയാള്‍ അവളോടൊപ്പമുള്ള ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്‌.
 "ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാ...വീട്ടുകാരുടെ സമ്മതത്തോടെ ഒരു വിവാഹം നടക്കില്ല...ഒരു ജേഷ്ഠണ്റ്റെ സ്ഥാനത്ത്‌ നിന്ന്‌ ഞങ്ങളുടെ വിവാഹം നടത്തി തരണം.. "
അയാളുടെ കാല്‍ക്കള്‍ വീണ്‌ നമസ്കരിച്ച അവളെ എഴുന്നേല്‍പിച്ചു.
 "നിങ്ങളുടെ വിവാഹം നടത്തിതരാന്‍ ഞാന്‍ യോഗ്യനല്ല..എങ്കിലും എണ്റ്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകും.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്നു.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം അയാളൂടേ ഇന്‍ബോക്സിലേക്ക്‌ അവളൂടെ ഒര്‍ മെയില്‍ വന്നെത്തി.
"ഞങ്ങളൂടെ വിവാഹം കഴിഞ്ഞു..ഒരു ദിവസം ജ്യേഷ്ഠത്തിയേയും കൂട്ടീ വീട്ടിലേക്ക്‌ വരണം..ക്ഷമിക്കണം ഇതു വരെ ജ്യേഷ്ഠണ്റ്റെ കുടുംബത്തെ കുറിച്ച്‌ ഞാന്‍ ചോദിച്ചിട്ടില്ല.ജ്യേഷ്ഠത്തിയോടും കുട്ടികളോടും ഈ ആണ്റ്റിയുടെ അന്വേഷനം അറിയിക്കണം. ഞങ്ങളൂടെ പുതിയ വീടിണ്റ്റെ വിലാസം താഴെകൊടുക്കുന്നു.വരുമെന്ന പ്രതീക്ഷയോടെ.. അനിയത്തി"

 "ഡാ..എന്തൂട്ടാ ഈ എഴുതീട്ടിള്ളത്‌...? ഒരു കഥാകൃത്ത്‌ വന്നീര്‍ക്കണ്‌.."
 പറഞ്ഞപ്പോഴാണ്‌ തണ്റ്റെ പുറകില്‍ വന്നു നിന്ന്‌ കഥ വായിക്കുന്ന സനാഫിണ്റ്റെ ശ്രദ്ധിച്ചത്‌.
"ഈ എന്‍ംബതിലെ കഥ...ഇപ്പഴത്തേ സാഹചര്യത്തിലവതരിപ്പിച്ചാ എങ്ങനെ ശര്യാവ്വാ.. "
ഇതു കേട്ട ഉണ്ണിക്കുട്ടന്‍ വന്ന്‌ കഥ വായിച്ചു എന്നിട്ട്‌ പറഞ്ഞു
"ക്ളൈമാക്സ്‌ ശരിയായില്ല.. "
"എന്തൂട്ട്‌ ക്ളൈമാക്സ്‌..ഒന്നും ശര്യായില്ല..ചാറ്റിംഗ്‌..ഡേറ്റിംഗ്‌..മേറ്റിംഗ്‌...അതാ ഇപ്പഴത്തെ ഒരു സ്റ്റൈല്‍..അപ്പഴാ അവണ്റ്റെ ഒരു രമണന്‍" സനാഫ്‌ തറപ്പിച്ചു പറഞ്ഞു.
"ഞാന്‍ പറയുന്നത്‌ അവസാനം ഇങ്ങനെ ആക്കിക്കൂടെ"
ഉണ്ണിക്കുട്ടന്‍ പറഞ്ഞു തുടങ്ങി
"ആ ചെക്കനെ കണ്ടില്ലേ..അവ്ടന്ന്‌ തൊടങ്ങാ.. എന്നിട്ട്‌ ആ പെണ്ണ്‌ പറയ്യാ.. "
 "ഞങ്ങളൂടെ വിവാഹാ..ഒന്ന്‌ രജിസ്ട്രാഫീസില്‍ വന്ന്‌ നടത്തി തരോ.. "
അവളങ്ങനെ പറഞ്ഞപ്പോള്‍ മനസ്സില്ല മനസ്സോടെ അയാള്‍ അവരോടൊപ്പം നടന്നുരജിസ്ട്രാഫീസില്‍ അവരെ കാത്ത്‌ ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു..
"എല്ലാം ശരിയായിട്ടുണ്ട്‌..വന്ന്‌ ഒപ്പിടാം.. "
വരനും വധുവും കൂടെ രണ്ടു സാക്ഷ്കളായി അയാളും ആ പെണ്‍കുട്ടിയും ഒപ്പിട്ടു.പുറത്തിറഞ്ഞി അവരെ യാത്രയാക്കുംബോള്‍..തണ്റ്റെ വിഷമം പുറത്തുകാണിക്കാതിരിക്കന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
"ഹെല്ലോ..അവര്‍ക്ക്‌ ചിറകുകള്‍ മുളച്ചിരിക്കുന്നു...നമുക്ക്‌ മടങ്ങാം.. "
അവള്‍ പറഞ്ഞു
"ഉം..ഞാന്‍ രാജേഷ്‌...സ്കൂള്‍ മാഷാ... "
അയാള്‍ സ്വയം പരിചയപ്പെടുത്തി
"മാഷേ..എന്നെ മനസിലായില്ലേ ഞാനാ ഗായത്രീ..മാഷെ ഇത്തരമൊരു കാര്യത്തിലേക്ക്‌ വലിച്ചിഴച്ചത്തിന്‌ ക്ഷമ ചോദിക്കുന്നു"
അയാള്‍ ആശ്ചര്യത്തോടെ അവളെ നോക്കി..
 ആ മടക്കയാത്രമുതല്‍ അവര്‍ സഹയാത്രികരായി...ജീവിതാവസനം വരേ എന്ന പ്രതീക്ഷയോടെ..

ഉണ്ണിക്കുട്ടന്‍ പറഞ്ഞ കഥ ഞാനിങ്ങനെ അവസാനിപ്പിച്ചു.

 "ഇതും എനിക്കിഷ്ടായില്ല...രണ്ടീസ്സം ചാറ്റിങ്ങ്‌ പിന്നെ പബ്ബിലോ..പാര്‍ക്കിലോ കണ്ടുമുട്ടല്‍...പിന്നെ ഡേറ്റിങ്ഗ്‌...അല്ല..സോറി..ലിവിംഗ്‌ ടുഗതര്‍...പിന്നെ കുറേ..എരിവും പുളിയും ചേര്‍ക്കാം...അവസാനം മടുക്കുംബോള്‍ ബായ്‌..ഡാ എന്ന് പറഞ്ഞ്‌ മറ്റൊരു സുഹൃത്തിനോടൊപ്പം നടന്നകലുന്നിടത്ത്‌ കഥ അവസാനിക്കണം"
സനാഫ്‌ ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി.
 "എങ്ങനിണ്ട്‌..ഇങ്ങനെയാ..ഇന്നത്തെ കഥ എഴുതാ...അല്ലാതെ രമണനും..പരീക്കുട്ടീം ഒന്നും ഇമ്മക്ക്‌ വേണ്ടാ.."
 സനാഫ്‌ പറഞ്ഞ്‌ നിര്‍ത്തി.
"ഇനി എഡിറ്റാനൊന്നും എനിക്ക്‌ വയ്യ..ഇതിങ്ങനെ തന്നെ ഇടാം..വായനക്കാര്‍ തീരുമാനിക്കട്ടേ ഏെതു വേണമെന്ന്.. "
 ഒരു ദീര്‍ഘനിശ്വാസത്തോടെയാ ഞാന്‍ പറഞ്ഞത്‌
"നീയ്യും നിണ്റ്റെ കഥേം മണി രണ്ടായി...കെടക്കാന്‍ നോക്ക്യേ.. "
അപ്പോഴാ ഞാനും സമയം നോക്കിയത്‌..ഉറക്കം വരുന്നില്ലെങ്കിലും കിടന്നു...മനസ്സിലെ സ്കീനില്‍ കഥ ഒരു സിനിമപോലെ അവതരിച്ചു..ക്ളൈമാക്സ്‌ എഡിറ്റ്‌ ചെയ്തും ..സീന്‍ എഡിറ്റ്‌ ചെയ്തും എപ്പോഴോ ഉറങ്ങിപോയി..