Thursday, March 19, 2009

ഓര്‍മകളുടെ തണല്‍

വടക്ക്‌ വാസേട്ടന്റെ കടയുടെയും,തെക്ക്‌ റ കടയുടെയും ഉള്ളില്‍ ഒതുങ്ങിയ ഒരു ബാല്യകാലമാണ്‌ ഓര്‍മയില്‍ തെളിയുന്നത്‌.

 "കിഴെക്കെ വെട്ടുവഴിയില്‍ ഇറങ്ങിയാല്‍ ചെവിമുറിക്കും .." എന്നു പറഞ്ഞ്‌ 
കത്തി മൂര്‍ച്ച കൂട്ടുന്ന റ മുഖം ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. 

ഇത്തരത്തിലുള്ള സ്നേഹ പൂർണ്ണമായ ശാസനകളാണ്‌ എന്റെ സ്വഭാവത്തിൽ വന്നു ചേരാമായിരുന്ന പല ദൂഷ്യ വശങ്ങളേയും ഇല്ലതാക്കിയത്‌.

ഓരോകാലത്ത്‌ ഒരോ കളികളായിരുന്നു അന്ന്.
ഗോലികളി,പട്ടം പറത്തല്‍,തലപ്പന്ത്‌ കളി,കോട്ടചാടി എന്നിങ്ങനെ പല പല കളികളിലൂടെ ബാല്യകാലം കടന്നു പോയതറിഞ്ഞില്ല.

ഇലഞ്ഞിമരച്ചോട്ടില്‍ ഉണ്ണിപ്പുരവെച്ചു കളിക്കുന്നതിനിടയില്‍  കഴുത്തില്‍ ഇലഞ്ഞിമാല അണിയിച്ച കളിക്കൂട്ടുകാരിയെ മനസില്‍ കൊണ്ടു നടക്കന്‍ തുടങ്ങിയത്‌ കൗമാരകാലം മുതലാണ്‌.
പിന്നീടുള്ള അവധിക്കാലത്ത്‌ അവളെയും ഓര്‍ത്ത്‌ ഇലഞ്ഞിമരച്ചോട്ടില്‍ ഇരുന്നെങ്കിലും അവള്‍ വന്നില്ല.

‌ ഉത്സവപറമ്പുകളിലും,സ്കൂളിനു മുന്നിലെ മാവിന്‍ ചോട്ടിലും നിന്ന് ഒരു പാട്‌ പെണ്‍കുട്ടികെളെ പ്രണയിച്ചെങ്കിലും മനസില്‍ ഇന്നും അവശേഷിക്കുന്നത്‌ വാടിയ ഇലഞ്ഞി മാല മാത്രം.

കലാലയ ജീവിതം ഒരു പാട്‌ നഷ്ടങ്ങള്‍ സമ്മാനിച്ചാണ്‌ കടന്നു പോയത്‌.
അച്ഛനെ നഷ്ടപ്പെടുന്നത്‌ അപ്പോഴാണ്‌.

എല്ലാവിഷമങ്ങളും ഉള്ളിലൊതുക്കി അര്‍ റ പിടിയിലമര്‍ന്ന  അച്ചന്‍ നീറുന്ന ഓർമയായി അവശേഷിക്കുന്നു.

പിന്നീടുള്ള ദിവസങ്ങളിലാണ്‌ ആപത്തു കാലത്ത്‌ ആരും നമ്മോടൊപ്പം ഉണ്ടാവില്ല എന്നു മനസിലാക്കിയത്‌.
 എല്ലാ പ്രതിസന്ധികളിലും ദേവിയുടെ അനുഗ്രഹം ഒന്നു മാത്രമാണ്‌ എന്നെ കരകയറ്റിയത്‌.


ജിവിതത്തില്‍ അനാവശ്യചിലവുകള്‍ കുറച്ച അച്ഛന്റെ മഹത്വം അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്‌. 
ഞങ്ങള്‍ക്കു ജീവിക്കാനും,പഠിക്കാനും ഉള്ളപണം കരുതിവെച്ചിട്ടാണ് അച്ഛൻ‌ അനിവാര്യമായ വിധിക്കു കീഴടങ്ങിയത്‌.

പിന്നീട്‌ അധ്യാപകനായും,ലൈബ്രേറിയനായും എല്ലാം പഠനത്തിനുള്ള പണം സ്വരൂപിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛെൻറ ജീവിതമാണ്‌.

പഠനത്തിന് ശേഷം ഇനിയെന്ത്‌ എന്നു ചിന്തിച്ചിരിക്കുന്നസമയത്താണ്‌ കോഴിക്കോട്‌ സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപനം നടത്തുന്ന ഞങ്ങളുടെ ഒരകന്ന ബന്ധു എന്നെ അങ്ങോട്ട്‌ കൊണ്ടു പോയത്‌...

ബന്ധങ്ങൾക്കും,കടപ്പാടുകള്‍ക്കുമപ്പുറത്താണ്‌ ജീവിതം.
കടപ്പാടുകളെ ഒരുതട്ടിലും,സേവനങ്ങളെ ഒരു തട്ടിലുമിട്ട്‌ തൂക്കം നോക്കി തുടങ്ങിയപ്പോള്‍ ഒരിക്കലും ബാലന്‍സ്‌ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തോട്‌ വിടപറഞ്ഞ്‌ പ്രവാസിയായി..

ഇന്നും അദ്ദ്യേഹം പകര്‍ന്നു തന്ന അറിവുകള്‍ വിറ്റിട്ടാണ്‌ ഞാന്‍ ജീവിക്കുന്നത്‌...

മനസില്‍ നിറയുന്ന ഓര്‍മകളുടെ തണല്‍ ഒന്നു മാത്രമാണ്‌ മരുഭൂമിയിലെ ചൂടില്‍നിന്ന് ഒരാശ്വാസം നല്‍കുന്നത്‌..

2 comments:

  1. കത്തി മൂര്‍ച്ച കൂട്ടുന്ന ബാലേട്ടനും, ഇലഞ്ഞി മാലയണിയിച്ച കളിക്കൂട്ടുകാരിയും, പിന്നെ ബന്ധങ്ങളും കടപ്പാടുകളും..
    നല്ല തുടക്കം.. ആശംസകള്‍ നേരുന്നു..

    ReplyDelete
  2. ഇന്നലേകളിലെ ഹരിതാഭമായ അനുഭവങ്ങൾ കൊഴിഞ്ഞുവീണ ഈ ഓർമ്മമരത്തിന്റെ ചുവട്ടിൽ കാലപ്രവാഹത്തിൽ ഒലിച്ചുപോകാതെ കിടക്കുന്നവയെ പെറുക്കിയെടുക്കുവാനുള്ള ഈ ശ്രമത്തിനു എല്ലാവിധ ആശംസകളും നേറുന്നു.

    ReplyDelete